Thursday, May 8, 2014

ചുരമിറങ്ങിയെത്തിയ സ്‌നേഹത്തിന്‍ കാറ്റ്‌
മനസിനെ വിഭ്രാന്തിയിലാഴ്‌ത്തി
പാതി വഴിയില്‍ വച്ച്‌ പിരിയുന്നു
അവന്‍ മറക്കുന്നു ദേഹിയും ദേഹവും
കൂടെയുണ്ടാകുമെന്ന ഉറപ്പ്‌,
മറക്കാത്തൊരെന്നെ വിഡ്‌ഢിയെന്നു വിളിക്കുന്നു
ഇരു ദിക്കുകളില്‍ നിന്നെത്തിയവര്‍ 
ഒരേ രേഖയിലെത്താന്‍ കൊതിച്ചവര്‍
എവിടെ തെറ്റിയെന്നറിയാതെ അവള്‍ പകച്ചു
യാത്രയില്‍ ഇതുവരെയറിയാത്ത
തണുത്ത കാറ്റേറ്റ്‌ കിതച്ചപ്പോഴൊക്കെയും
അധരത്തിലൂടെ ജീവവായു തന്നവന്‍
ദിക്കറിയാത്തൊരിടത്ത്‌ അവളെ പിഴയ്‌ക്കാന്‍
വിട്ട്‌ തനിച്ച്‌ ചുരം കയറുന്നു

No comments:

Post a Comment